ബ്രഹ്മശ്രീ സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ നമ്പൂതിരിപ്പാട് കണ്ണൂർ ജില്ലയിലെ സഭായോഗം നാലുകെട്ട് സന്ദർശിച്ചു. പനച്ചിക്കാട് തന്ത്രി ബ്രഹ്മശ്രീ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി, കുമാരനല്ലൂർ തന്ത്രി ബ്രഹ്മശ്രീ കടിയക്കാട് ശ്രീകാന്ത് നമ്പൂതിരി എന്നിവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് അദ്ദേഹവും സംഘവും ഇവിടെ എത്തിയത്.

നാലുകെട്ടിൽ എത്തി കുളി, ഗണപതിഹോമം, തേവാരവും കഴിഞ്ഞു പ്രഭാതഭക്ഷണവും കഴിച്ചശേഷം സംഘം യാത്ര തുടർന്നു.
സഭായോഗം പ്രസിഡന്റ് ബദരീനാഥ് മുൻ റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി, സെക്രട്ടറി പേർക്കുണ്ടി വാദ്ധ്യാൻ ഹരി നമ്പൂതിരി, വെള്ളിയോട് മാധവൻ നമ്പൂതിരി, തെക്കില്ലം ഹരി നമ്പൂതിരി, ഡോ. ഒ. സി. കൃഷ്ണൻ നമ്പൂതിരി എന്നിവർ താന്ത്രിമാരെ നാലുകെട്ടിൽ സ്വീകരിച്ചു.
നാലുകെട്ടിലെ സൗകര്യങ്ങളെ കുറിച്ചും യോഗത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും മതിപ്പ് പ്രകടിപ്പിച്ച ഭട്ടതിരിപ്പാട് മുന്നോട്ടുള്ള പ്രയാണത്തിന് പൂർണസഹകരണം വാഗ്ദാനം ചെയ്തു.
ബ്രാഹ്മണർക്ക് യാത്രാവേളകളിൽ ഇടയിൽ തങ്ങാനും കുളിതേവാരാദികൾ ചിട്ടയോടെ ചെയ്യുവാനും നാലുകെട്ടു സൗകര്യപ്രദമായി വിനിയോഗിക്കാവുന്നതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സൗകര്യം ക്രമേണ ഒരുക്കുന്നതാണെന്ന് സഭായോഗം ഭാരവാഹികൾ അറിയിച്ചു.
സഭായോഗത്തിനു വേണ്ടി പ്രസിഡണ്ട് അതിഥികളെ പൊന്നാട അണിയിച് ആദരിച്ചു.